Saturday 21 April 2012

സംവാദമാളിപ്പടരുന്നുണ്ട്.
എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും 
അവര്‍ക്കുത്തരമില്ല.
'തരുവാനന്നമില്ലെങ്കില്‍   
പിന്നെന്തിനീ പാത്രമെനിക്കിന്ന്?'
അവരിലെ നിസ്സംഗത 
എന്നെ വീണ്ടും ത്രസിപ്പിച്ചു.
ഒന്നിനും അവര്‍ക്കുത്തരമില്ല.
ഈ പുകിലെല്ലാം 
എന്‍റെയുള്ളിലെന്നോതി 
ഉറക്കമില്ലായ്മയുടെ 
ഉറക്കം അവസാനിച്ചു.
സ്വപ്നത്തിന്‍റെ ദീര്‍ഘായുസ്സ് 
സ്വപ്നം മാത്രമെന്നാണ്‌ 
ആചാര്യന്‍മാരുടെ പക്ഷം.
ചിമ്മി വിടര്‍ന്ന 
കണ്ണിനു മുന്നില്‍ 
മാറാല കെട്ടിയ മുറിയും 
പുകയാത്ത അടുപ്പും 
പല്ലിളിച്ചു കാട്ടുന്നു.
പുസ്തകങ്ങളില്‍ 
അക്ഷരങ്ങളെ കാണുന്നില്ല;
വെളിച്ചമില്ലാത്തതില്‍ 
പ്രതിഷേധിച്ച്
അവര്‍
വീടുപേക്ഷിച്ച് പോയത്രേ!

No comments:

Post a Comment