Saturday 16 February 2013

കാവല്‍

 കാവല്‍മാടത്തിന്‍റെ തൂണുകള്‍ക്കെല്ലാം  
ആത്മാവ് കാത്തിരിപ്പ്.
വിടര്‍ന്നും കൂമ്പിയും 
സന്ധ്യകള്‍ ഊഴം മാറുമ്പോഴും 
ഉലയാത്ത കണ്‍കളില്‍ 
പ്രതീക്ഷയ്ക്കും ദൈന്യതയ്ക്കും 
ഭേദമില്ല.
അനുതാപകര്‍ക്കും 
സഹതാപകര്‍ക്കും 
ഒറ്റയൊരുത്തരം നിസ്സംഗമായി :
ഇനിയുള്ള ജന്മവും 
കാവല്‍ നില്‍ക്കാം ഞാന്‍ 
കാത്തിരിപ്പെന്നൊന്ന് 
അണയും  വരെ.

2 comments:

  1. " എന്‍റെ കാത്തിരിപ്പെന്തിനോ കാത്ത്‌ നില്‍ക്കുന്നു..." മുരുകന്‍ കാട്ടക്കടയുടെ വരികള്‍ ഓര്‍ത്തു....
    ആശംസകള്‍ ....

    ReplyDelete